അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് പൊലീസ് കാവൽ ഏർപ്പെടുത്തിയപ്പോൾ. |
പൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയിലേക്കുള്ള പ്രവേശനം നിരോധിച്ചതറിയാതെ സന്ദർശകരുടെ പ്രവാഹം. ആളുകൾ മണൽത്തിട്ടയിലേക്ക് കയറുന്നത് തടയാൻ തീരദേശ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സന്ദർശകരുടെ തിരക്കു കാരണം കോടതിപ്പടിയും ചന്തപ്പടിയും ബസ് സ്റ്റാൻഡ് പ്രദേശവുമെല്ലാം വാഹനങ്ങൾകൊണ്ടു നിറഞ്ഞിരുന്നു. ബസ് സർവീസുകൾ നിർത്തിവച്ചു. ഏറെ പാടുപെട്ടാണ് സന്ദർശകരെ പൊലീസ് നിയന്ത്രിച്ചത്.
പ്രളയശേഷം ഭാരതപ്പുഴയിൽനിന്ന് ഒഴുകിയെത്തിയ മണലാണ് കടലിൽ അരക്കിലോമീറ്ററോളം നീളത്തിൽ അടിഞ്ഞുകൂടിയിരിക്കുന്നത്. വേലിയേറ്റ സമയത്ത് മണൽത്തിട്ടയ്ക്കു മുകളിൽ വെള്ളം കയറുന്നതിനാൽ അപകടസാധ്യത വളരെക്കൂടുതലാണെന്നു പൊലീസ് പറയുന്നു.
No comments :
Post a Comment